പേരിൽ മാത്രം ‘ദയ’യുമായി ‘ദയാനായിക്’; വിരമിക്കാൻ 2 ദിവസം ബാക്കിനിൽക്കെ അസി.കമ്മിഷണർ

മുംബൈ∙ അധോലോക രാജാക്കൻമാരെ കിടുകിടാ വിറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥൻ ദയാ നായിക്കിന് അസിസ്റ്റന്റ് കമ്മിഷണറായി സ്ഥാനക്കയറ്റം. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കാൻ രണ്ടു ദിവസം ബാക്കിയുള്ളപ്പോഴാണ് സ്ഥാനക്കയറ്റം. 1990–2000 കാലഘട്ടത്തിലാണ് ദയാനായിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ‘എൻകൗണ്ടർ സ്പെഷലിസ്റ്റുകളായി’ പേരെടുത്തത്.

ദാവൂദ് ഇബ്രാഹിം, അരുണ്‍ ഗാവ്‌ലി, ഛോട്ടാ രാജൻ മുതലായ അധോലോക നേതാക്കളുടെ സംഘത്തിലെ 87 പേരെയാണ് ദയാനായിക്കും സംഘവും എൻകൗണ്ടറിൽ വധിച്ചത്. 1995 – ലാണ് ദയാനായിക്ക് പൊലീസ് സേനയിൽ എത്തുന്നത്. ജൂഹു പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യ പോസ്റ്റിങ്ങ്. എൻകൗണ്ടറിൽ പേരെടുത്തതോെട നിരവധി സിനിമകൾ ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി വെള്ളിത്തിരയിലെത്തി. 2006ൽ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ ദയാനായിക്കിനെ സസ്പെൻഡ് ചെയ്തു. എന്നാൽ 2012ൽ അദ്ദേഹം സേനയിൽ തിരിച്ചെത്തി. ദയാനായിക്കിന്റെ പേരിലുള്ള കുറ്റങ്ങൾ സുപ്രീംകോടതി റദ്ദാക്കി.

സൽമാന്‍ ഖാന്റെ വീടിനുനേരെ നടന്ന വെടിവയ്പ്, എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, സെയ്ഫ് അലിഖാന്റെ വീട്ടിലെ മോഷണം അടക്കമുള്ള കേസുകളുടെ അന്വേഷണ ചുമതല ദയാ നായിക്കിനായിരുന്നു. 21 വർഷമായി ദയാനായിക്കിന്റെ തോക്ക് വിശ്രമത്തിലാണ്. 2004ലാണ് അവസാനമായി അദ്ദേഹം ഒരു ഗുണ്ടാനേതാവിനെ എൻകൗണ്ടറില്‍ വധിച്ചത്.

Scroll to Top