
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ സൈനികർക്കായുള്ള തിരച്ചിൽ തുടരുന്നു. മണ്ണിനടിയിൽ മൃതദേഹങ്ങളുണ്ടോ എന്നറിയാനായി സംശയമുള്ള ഇടങ്ങളിലെല്ലാം റഡാർ സംവിധാനം ഉപയോഗിച്ചാണ് പരിശോധന.
ആർമി ക്യാമ്പ് പ്രദേശമാകെ മിന്നൽ പ്രളയത്തിൽ തകർന്ന നിലയിലാണ്. വലിയ കല്ലുകളും മണ്ണും കൊണ്ട് മൂടിയ പ്രദേശത്ത് തിരച്ചിൽ അതീവദുഷ്കരവുമാണ്. ഓഗസ്റ്റ് അഞ്ചിനാണ് ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനമുണ്ടായത്. ഹർസിൽ സൈനിക ക്യാംപിൽ നിന്ന് നാല് കിലോമീറ്റര്‍ അകലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയിരുന്നു. കാണാതായവരുടെ എണ്ണത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. നൂറ് പേരെയെങ്കിലും കുറഞ്ഞത് കാണാതായിട്ടുണ്ട് എന്നാണ് സൈന്യം പറയുന്നത്.



