14കാരന്റെ ലൈംഗികാതിക്രമത്തില്‍ ഗുരുതര പരുക്കേറ്റ 40കാരി മരിച്ചു; മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് ബന്ധുക്കള്‍; 14 കാരന്‍ ജുവനൈല്‍ ഹോമില്‍

|REPRESENTATIVE IMAGE|

ഷിംല: ഹിമാചല്‍ പ്രദേശില്‍ 14വയസ്സുകാരന്റെ ലൈംഗികാതിക്രമത്തിനിരയായി ഗുരുതരമായ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഹിമാചലിലെ ഹാമിര്‍പൂരിലാണ് സംഭവം. 40 വയസ്സുള്ള യുവതിയാണ് ലൈംഗികാതിക്രമത്തിനും മര്‍ദ്ദനത്തിനും ഇരയായത്. സംഭവത്തില്‍ അറസ്റ്റിലായ 14കാരന്‍ കുറ്റം സമ്മതിച്ചു. കുട്ടിക്കുറ്റവാളിയെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 14കാരന് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ ദേശീയപാത ഉപരോധിച്ചു. മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുകു ഫോണിലൂടെ ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് മൂന്നു മണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.

ഹാമിര്‍പുരിലെ സസന്‍ ഗ്രാമത്തില്‍ നവംബര്‍ 3നായിരുന്നു 40കാരിക്ക് നേരെ 14കാരന്റെ ലൈംഗികാതിക്രമമുണ്ടായത്. വയലില്‍ പുല്ലരിയുകയായിരുന്ന സ്ത്രീയെ വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നു. സ്ത്രീ എതിര്‍ത്തതോടെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. പിന്നീട് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ഗ്രാമീണര്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ആദ്യം ഹാമിര്‍പുര്‍ മെഡിക്കല്‍ കോളജിലും പിന്നീട് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലും ചികിത്സയ്ക്ക് എത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു.

Scroll to Top