ഇന്ത്യ-യു.എസ് വ്യാപാരക്കരാര്‍ ഉടന്‍ ഒപ്പിട്ടേക്കും; പ്രഖ്യാപനം ട്രംപിന്റെ കൊറിയന്‍ സന്ദര്‍ശനത്തിനിടെ; മോദി സുന്ദരനായ വ്യക്തിയെന്ന് ട്രംപ്

|FILE IMAG|

ന്യൂഡല്‍ഹി: യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനിടെ നിര്‍ണായക പ്രഖ്യാപനം. അമേരിക്ക-ഇന്ത്യ വ്യാപാരക്കരാര്‍ ഉടന്‍ ഒപ്പു വയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള കരാര്‍ ഒപ്പിടുന്ന സമയം മാത്രമാണ് തീരുമാനമാകാനുള്ളതെന്നും ട്രംപ് പറഞ്ഞു. റഷ്യയുടെ കയ്യില്‍ നിന്ന് ഇന്ത്യ വിലക്കുറവില്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ട്രംപിന്റെ ഇരട്ടത്തീരുവയുമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര കരാര്‍ വൈകാന്‍ കാരണമായത്.

”ഇന്ത്യയുമായി ഞാന്‍ വ്യാപാര കരാര്‍ ഉണ്ടാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങള്‍ക്ക് വലിയ ബഹുമാനവും സ്‌നേഹവുമുണ്ട്. ഞങ്ങള്‍ക്കിടയില്‍ മികച്ച ബന്ധമുണ്ട്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അതുപോലെ തന്നെ അദ്ദേഹം കുറച്ച് കടുപ്പക്കാരനുമാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും ആണവയുദ്ധത്തിലേക്കു നീങ്ങുന്നത് താന്‍ ഇടപെട്ട് തടഞ്ഞെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു.

അവര്‍ രണ്ടും ആണവയുദ്ധത്തിലേക്കു നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍ വ്യാപാരക്കരാര്‍ ഉണ്ടാക്കില്ലെന്ന് ഞാന്‍ മോദിയോടു പറഞ്ഞു. സംഘര്‍ഷം തുടങ്ങി രണ്ടു ദിവസത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും എന്നെ വിളിച്ചു. പിന്നാലെ ഇരുവരും യുദ്ധം നിര്‍ത്തി” ട്രംപ് പറഞ്ഞു.

Scroll to Top